സംഘടിതരും അവഗണിക്കപ്പെട്ടവരുമായ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് 1986ല്‍ ഉപഭോക്തൃ സംരക്ഷണ നിയമം പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദത്തിന്റെയും ജനകീയ പ്രക്ഷോഭങ്ങളുടെയും ഫലമായിരുന്നു ഈ നിയമത്തിന്റെ ജനനം. ഒരു പോസ്റ്റ്കാര്‍ഡില്‍ എഴുതിയ പരാതിയുടെ അടിസ്ഥാനത്തില്‍പോലും ഉപഭോക്താവിന് നീതിലഭിക്കുമെന്ന അവകാശവാദം ഇന്ന് നിരര്‍ഥകമാണ്. നിയമം പ്രാബല്യത്തിലായി കാലക്രമേണ പരാതി സമര്‍പ്പിക്കാന്‍ കോര്‍ട്ട്ഫീ ഏര്‍പ്പെടുത്തുകയും ഉപഭോക്തൃ ഫോറങ്ങള്‍ അഭിഭാഷകരുടെ പറുദീസകളായിമാറുകയും ചെയ്തു. എന്നാലും, ഉപഭോക്താവ് വാങ്ങുന്ന സാധനങ്ങളിലും ലഭിക്കുന്ന സേവനങ്ങളിലും ഗുണനിലവാരം ഉറപ്പുവരുത്താനും അനുചിതമായ കച്ചവടതന്ത്രങ്ങളിലൂടെ ചൂഷണംചെയ്യപ്പെടുന്നതില്‍നിന്ന് ഉപഭോക്താക്കളെ ഒരു പരിധിവരെ മോചിപ്പിക്കാനും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്.

   വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍ അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. കടയില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്ന സാധനങ്ങള്‍ തെരഞ്ഞെടുക്കാനും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കോടതിയെ സമീപിച്ച് കമ്പോളത്തില്‍നിന്ന് പിന്‍വലിപ്പിക്കാനും ഉപഭോക്താവിന് അവകാശമുണ്ട്. പക്ഷേ, ഈ അവകാശങ്ങളില്‍ പലതും പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നില്ല.വിവരാവകാശ നിയമം 2005ല്‍ പാര്‍ലമെന്റ് പാസാക്കിയതിലൂടെ ഇതിനൊരു മാറ്റംവന്നിരിക്കുന്നു. പ്രബുദ്ധരായ പൗരസഞ്ചയമാണ് ജനാധിപത്യത്തിന്റെ കാതലെങ്കില്‍ 'വിവര'മുള്ള ഉപഭോക്തൃ സമൂഹവും രാജ്യത്തിന്റെ സമ്പത്താണ്.

  അറിയാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ സംരക്ഷിക്കുന്ന സുപ്രധാന വിധിയാണ് ദല്‍ഹി ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച്, ഹെസനും ഇന്ത്യാ ഗവണ്‍മെന്റും തമ്മിലുള്ള കേസില്‍ പുറപ്പെടുവിച്ചത്. കടയില്‍നിന്ന് വാങ്ങുന്ന മരുന്നുകള്‍, ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയില്‍ മൃഗങ്ങളില്‍നിന്ന് സംസ്കരിച്ചെടുക്കുന്ന എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ സസ്യാഹാരം മാത്രം കഴിക്കുന്ന ഒരാള്‍ക്ക് അവകാശമുണ്ട്. മരുന്നുകളില്‍ ചില ഘടകങ്ങള്‍ ജീവനുതന്നെ ഹാനിയുണ്ടാക്കിയെന്നുവരാം. ഒരാളുടെ മതപരമായ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരായ വസ്തുക്കള്‍പോലും അയാളറിയാതെ ഉള്ളില്‍ ചെന്നെന്നും വരാം.
   
   ഇതെല്ലാം പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ്. ഭരണഘടനയുടെ 19, 21, 25 അനുച്ഛേദങ്ങളുടെയും ലംഘനമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. സസ്യവും സസ്യേതരവും എന്ന് തരംതിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള നിറങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉപഭോക്താവിന്റെ അറിയാനുള്ള അവകാശം സംരക്ഷിക്കണമെന്നാണ് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
   
   ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കുന്നതിനുമുമ്പ് സേവനത്തില്‍ വീഴ്ചവരുത്തിയ സ്ഥാപനത്തില്‍നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത് നഷ്ടപരിഹാര ഹരജിയുടെ വിജയസാധ്യത കൂട്ടുന്നു. വിവരാവകാശ നിയമപ്രകാരമുള്ള മുഴുവന്‍ സ്ഥാപനങ്ങളും 'പൊതു അധികാരി'കളാണ്. പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ നിര്‍മിച്ച ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സ്ഥാപനങ്ങളും 'പൊതു അധികാരി' എന്ന നിര്‍വചനത്തില്‍ വരും. പൊതു അധികാരിക്ക് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം രൂപവത്കൃതമായ സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാറുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍നിന്നും ഗണ്യമായ ധനസഹായം സ്വീകരിക്കുന്ന സര്‍ക്കാറിതര സ്ഥാപനങ്ങളില്‍നിന്നും പൗരന് വിവരം ലഭിക്കും.

സ്വകാര്യ സ്ഥാപനങ്ങളും വിവരാവകാശ നിയമവും

  സാധാരണക്കാരന്‍ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളെ അവഗണിച്ച് പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകള്‍ കുഗ്രാമങ്ങളില്‍പോലും എത്തിക്കഴിഞ്ഞു. ഇത്തരം ബാങ്കുകളുടെ രഹസ്യ ഉപാധികളുടെ ചതിക്കുഴിയില്‍പെടുന്നവര്‍ രക്ഷാമാര്‍ഗമെന്ന നിലയില്‍ വിവരാവകാശ നിയമവും ഉപയോഗിക്കാറുണ്ട്.
 
   സ്വകാര്യ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ നേരിട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഏതെങ്കിലും ഒരു നിയമപ്രകാരം സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിവരം ശേഖരിക്കാന്‍ അധികാരമുള്ള 'പൊതു അധികാരി' സ്ഥാപനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ സ്ഥാപനത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്റെ അധികാരമുപയോഗിച്ച് സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിവരം ശേഖരിച്ച് അപേക്ഷകന് നല്‍കണം.
 
   സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തെക്കുറിച്ച് അറിയണമെങ്കില്‍ അപേക്ഷ തൊഴില്‍ വകുപ്പിനാണ് സമര്‍പ്പിക്കേണ്ടത്. തൊഴില്‍ വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്റെ അധികാരമുപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍നിന്ന് വിവരം ശേഖരിച്ച് അപേക്ഷകന് കൈമാറണം. വിവരാവകാശ നിയമത്തിലെ 5(4) വകുപ്പുപ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ ചുമതല നിര്‍വഹിക്കുന്നതിന് ആവശ്യമെങ്കില്‍ ഏത് ഉദ്യോഗസ്ഥന്റെയും സഹായം തേടാവുന്നതാണ്. അത്തരത്തിലൊരു സഹായം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആവശ്യപ്പെട്ടിട്ടും വിവരങ്ങളുടെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍, വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി കണക്കാക്കി വിവരാവകാശ നിയമപ്രകാരം ശിക്ഷിക്കാന്‍ വിവരാവകാശ കമീഷന് അധികാരമുണ്ട്. നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തെ സംബന്ധിച്ച സ്വകാര്യ ആശുപത്രി തൊഴില്‍ വകുപ്പിന് നല്‍കുന്നില്ലെങ്കില്‍ മിനിമം വേജസ് നിയമപ്രകാരം തൊഴില്‍ വകുപ്പിന് ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാം.
 
   വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ തീര്‍പ്പുകല്‍പിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ വിവരാവകാശ കമീഷന് ശിക്ഷിക്കാം. നിയമത്തിലെ 20(1), 20(2) എന്നീ വകുപ്പുകള്‍ പ്രകാരമാണിത്. 30 ദിവസത്തിനകം രേഖകള്‍ നല്‍കണമെന്ന വ്യവസ്ഥ ലംഘിക്കുന്ന ഉദ്യോഗസ്ഥന് വൈകുന്ന ഓരോ ദിവസത്തിനും 250 രൂപ നിരക്കില്‍ പരമാവധി 25,000 രൂപയാണ് പിഴ. കൂടാതെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതിനും കമീഷന് അധികാരമുണ്ട്. 'വിവരം' സമയബന്ധിതമായി ലഭിക്കാത്തതുമൂലം അപേക്ഷകന് എന്തെങ്കിലും നഷ്ടം വന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ വിവരാവകാശ നിയമത്തില്‍ 19(8)(ബി) വകുപ്പ് അപേക്ഷകന് നഷ്ടപരിഹാരം വിധിക്കാന്‍ കമീഷന് അധികാരം നല്‍കുന്നു. പൊതുഅധികാര സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

ഉപഭോക്തൃ ഫോറത്തിനും നഷ്ടം വിധിക്കാം

   പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമാനുസൃതം രേഖകള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ അപേക്ഷകന് നഷ്ടപരിഹാരം വിധിക്കാന്‍ ഉപഭോക്തൃ ഫോറത്തിന് അധികാരമുണ്ടെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ ഉത്തരവിട്ടു.
മൈസൂര്‍ കോര്‍പറേഷനെതിരെ ഡോ. എസ്.പി. തിരുമലറാവു സമര്‍പ്പിച്ച ഹരജിയിലാണ് ശ്രദ്ധേയമായ ഈ വിധി. ഡോ. റാവുവിന്റെ ക്ളിനിക്കിനു മുമ്പിലെ നടപ്പാത ടെലിഫോണ്‍ കേബിളിടുന്നതിനുവേണ്ടി പൊളിച്ചുമാറ്റിയെങ്കിലും അത് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. ക്ളിനിക്കിലേക്കുവരുന്ന രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഇതു തടസ്സമായി. ടെലിഫോണ്‍ കേബിള്‍ സ്ഥാപിച്ചവരുടെ വിശദാംശങ്ങള്‍ തേടി ഡോ. റാവു മൈസൂര്‍ കോര്‍പറേഷന്‍ മുമ്പാകെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. സമയപരിധിക്കുള്ളില്‍ വിവരം നല്‍കാന്‍ കോര്‍പറേഷന്‍ തയാറായില്ല. ഇത് സേവനത്തിലെ ന്യൂനതയാണെന്ന് പരാതിപ്പെട്ടാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.
വിവരാവകാശ നിയമപ്രകാരം നടപടികളിലെ വീഴ്ചയുടെ പേരില്‍ വിവരാവകാശ കമീഷനെയാണ് സമീപിക്കേണ്ടതെന്നും ഉപഭോക്തൃ ഫോറങ്ങള്‍ക്ക് നഷ്ടപരിഹാരം വിധിക്കാന്‍ അധികാരമില്ലെന്നുമുള്ള മൈസൂര്‍ കോര്‍പറേഷന്റെ വാദം നിരാകരിച്ചുകൊണ്ട് 500 രൂപ നഷ്ടപരിഹാരവും 100 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ ജില്ലാ ഫോറം ഉത്തരവിട്ടു. ഈ ഉത്തരവിനെ ചോദ്യംചെയ്ത് കോര്‍പറേഷന്‍ കര്‍ണാടക ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചു. നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഫോറത്തിന്റെ വിധി സംസ്ഥാന കമീഷന്‍ റദ്ദാക്കി. തുടര്‍ന്ന് ഡോ. റാവു ദേശീയ കമീഷനു മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. നഷ്ടപരിഹാരം നല്‍കാനുള്ള ജില്ലാ ഫോറത്തിന്റെ വിധി ദേശീയ കമീഷന്‍ ശരിവെക്കുകയായിരുന്നു. ഏറെ ഗുണകരമായ ഒന്നാണ് ദേശീയ കമീഷന്റെ ഈ വിധി.



അഡ്വ. ഡി.ബി. ബിനു

   പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ വൈസ്‌പ്രസിഡന്റായി മോഴിക്കൽ സുബൈദ തെരഞ്ഞെടുക്കപ്പെട്ടു. വൈസ്‌പ്രസിഡന്റായിരുന്ന വെട്ടശ്ശേരി മറിയുമ്മ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. നിയുക്ത വൈസ്‌പ്രസിഡന്റിന് 12 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായ ഷമീന സാദിഖിന് മൂന്ന് വോട്ടുകളാണു ലഭിച്ചത്. ഒന്നാം വാർഡായ വള്ളുവമ്പ്രത്തു നിന്ന് വിജയിച്ച സുബൈദ ആദ്യമായാണു പഞ്ചായത്തു ഭരണസമിതിയിലെത്തുന്നത്.

 
   ആകെ 19 വാർഡുകളാണ് പൂക്കോട്ടൂർ പഞ്ചായത്തിനുള്ളത്. മുൻവൈസ്പ്രസിഡന്റ് രാജിവച്ച് ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അവശേഷിക്കുന്ന അംഗങ്ങളിൽ ഭരണകക്ഷിയായ യു. ഡി. എഫിന് 15 അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ്, ഐ. എൻ. എൽ. എന്നിവർ ഓരോ സീറ്റ് പങ്കിട്ടപ്പോൾ ബാക്കിയുള്ള സീറ്റുകൾ മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റി (MLKSC) നേടിയിരുന്നു. ജനതാദൾ രണ്ട്, സി.പി.എം. ഒന്ന് എന്നിങ്ങനെയാണ് മൂന്നംഗ പ്രതിപക്ഷ അംഗങ്ങൾ. ഐ.എൻ.എല്ലിലെ ജബ്ബാർ ഹാജിക്ക് വിദേശത്തായതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. യു.ഡി.എഫിലെ സുമയ്യ ഖദീജ എന്നിവരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റിട്ടേണിംഗ് ഓഫീസറായി ഓഡിറ്റ് വിഭാഗം സഹകരണ അസിസ്റ്റന്റ് ഓഫീസർ മുഹമ്മദ് ഹുസൈൻ സ്ഥാനത്തുണ്ടായിരുന്നു.

   അതിനിടെ ഭരണകാര്യങ്ങളിൽ കൃത്യത പാലിച്ചിരുന്ന മുൻ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മറിയുമ്മയുടെ അഴിമതിക്കു കൂട്ടുനിൽക്കാത്ത പ്രവൃത്തിയാണ് അവരുടെ രാജിക്കു മൂലകാരണമായി ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. മുൻപ് അവർ പഞ്ചായത്തു പ്രസിഡന്റായിരുന്നപ്പോഴും കാലാവധി തികക്കാൻ ഭരണസമിതിയിലെ ഒരു വിഭാഗം അനുവദിച്ചിരുന്നില്ല. പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് പാർട്ടിവിരുദ്ധനായി മത്സരിച്ചു ജയിച്ച മെമ്പറുടെ ഒത്താശയോടെ യു.ഡി.എഫിലെ ഒരു വിഭാഗം നടത്തിയ പൊറാട്ട് നാടകത്തിന്റെ ഇരയാവുകയായിരുന്നു വെട്ടശ്ശേരി മറിയുമ്മയെന്നാണ് ആരോപണം. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പാർട്ടിയ്ക്കു വിരുദ്ധനായി മത്സരിച്ചു ജയിച്ചയാളെ കൂടെക്കൂട്ടിയതുവഴി അണികളെ വഞ്ചിയ്ക്കുന്ന അധികാരമോഹികളുടെ അഴിമതിക്കൊതി തോലുപൊളിച്ചു പുറത്തു വന്നിരിക്കുകയാണെന്ന് അവർ ആരോപിക്കുന്നു.

   പഞ്ചായത്തിലെ ഗുണഭോക്താക്കൾക്കു വിതരണം ചെയ്ത സഹായധനങ്ങളിൽ നിന്ന് നല്ലൊരുഭാഗം വെട്ടിവിഴുങ്ങിയതായി വിവരാവകാശ നിയപ്രകാരം പുറത്തുവന്ന പഞ്ചാത്തു രേഖകളിൽ പറയുന്നുണ്ട്. 9500 രൂപ ധനസഹായം നൽകാൻ തീരുമാനമെടുത്ത കേസുകളിൽ 5000 മാത്രമാണു ഗുണഭോക്താക്കൾക്കു ലഭ്യമായക്കിയത്. 4500 രൂപ പോയവഴി ഏതെന്ന് കണ്ടെത്തേണ്ടതുണ്ട്. ലക്ഷക്കണക്കിനു രൂപയാണ് ഇങ്ങനെ അഴിമതി നടത്തി കൊള്ളയടിച്ചതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭ്യമായതിൽ 2007-2008 സാമ്പത്തിക വർഷത്തെ കണക്കുകൾ ഒന്നും തന്നെ കൃത്യതയുള്ളതായി കാണാനാകുന്നില്ല. ഗുണഭോക്താക്കളുടെ പേരുവിവരങ്ങളും മേൽവിലാസവും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇതിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടു വരുമെന്നും അഴിമതി നടത്താൻ അനിവദിക്കില്ലെന്നും അഴിമതിക്കാരായ ഇക്കൂട്ടർക്കെതിരേ ശക്തമായ ബഹുജനമുന്നേറ്റം സൃഷ്ടിക്കുമെന്നും അവർ പറയുന്നു.

   പഞ്ചായത്തിൽ ഒരു വിഭാഗത്തിന്റെ റബ്ബർസ്റ്റാമ്പായി മാത്രം പ്രവർത്തിക്കാൻ താൽപ്പര്യമില്ലാത്തതു കൊണ്ടാണു രാജിവക്കുന്നതെന്നാണ് മറിയുമ്മ മലപ്പുറത്തു വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചത്. ജനപക്ഷത്തു നിൽക്കാൻ അധികാരം തടസ്സമാകാൻ പാടില്ല. സാധാരണക്കാരായ ജനങ്ങളുടെ സഹായിയായി അരരുടെ ഉന്നമനത്തിനു വേണ്ടിമാത്രമാണ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെതന്നെയാണ് ആഗ്രഹമെന്നും അതിനായി തുടർന്നും തന്റെ നാട്ടുകാരുടെ പിന്തുണ ആവശ്യമുണ്ടെന്നും അവർ പറഞ്ഞു.

  പഞ്ചായത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ലീഗൽ സർവ്വീസ് വോളന്റിയറും വിവരാവകാശ പ്രവർത്തകനുമായ സലീം കൊടക്കാടന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം മോഴിക്കൽ സുബൈദക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വികസന- ആരോഗ്യ- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. അസീസ്, എം. മുഹമ്മദ്, എ. സക്കീന, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ.പി. സുഹറ, കെ. മൻസൂർ, നാലകത്ത് അസൈൻ, സലീന, ടി.വി. ഇസ്മയിൽ, വി. വിജയൻ, ഷമീന സാദിഖ്, വേലായുധൻ പൂക്കോടൻ, വട്ടോളി ഹംസ, കൊടക്കാടൻ ഉസ്മാൻ എന്നിവർ സംസാരിക്കാൻ എത്തിയ ചടങ്ങിന് സെക്രട്ടറി മുഹമ്മദ് ബഷീർ നന്ദി പറഞ്ഞു.

പൂക്കോട്ടൂർ ഹയർ സെക്കന്ററി സ്കൂളിലെ എസ്. സി. എസ്. ടി വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണം സ്കൂൾ പി. ടി. എ. വൈസ് പ്രസിഡന്റ് കൊടക്കാടൻ സലീമിന്റെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ പി. ടി. എ. പ്രസിഡന്റും കാലിക്കറ്റ് യൂനിവേർസിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ ടി. വി. ഇബ്രാഹിം വിതരണം ചെയ്തു. നേരത്തേ നിശ്ചയിച്ചിരുന്ന സൈക്കിൾ വിതരണം ചില സാങ്കേതിക സാമ്പത്തിക പ്രശ്നങ്ങൾ നിമിത്തം ഇന്നത്തേക്കു (2/4/2012) മാറ്റി വെക്കുകയായിരുന്നു.

വിതരണത്തിനു തയ്യാറായി രണ്ടു ദിവസം മുമ്പുതന്നെ എത്തിയ സൈക്കിളുകൾ വിതരണത്തിനെടുക്കുമ്പോഴാണ് ഒട്ടേറെ അപാകതകളുള്ളതായി വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. അവശ്യം വേണ്ട ഗുണമേന്മയോ അത്യാവശ്യ ഫിറ്റിംഗ്സുകളോ സൈക്കിളിൽ ഉണ്ടായിരുന്നില്ല. സ്കൂളിലെ പ്രധാനദ്ധ്യാപകനും സൈക്കിൾ വിതരണ ഏജൻസിയും തമ്മിലുണ്ടാക്കിയ സാമ്പത്തിക അഴിമതിയെത്തുടർന്നാണ് അവശ്യ ഫിറ്റിംഗ്സുകളൊഴിവാക്കി വിതരണത്തിനെത്താൻ കാരണമായി പറയപ്പെടുന്നത്. തുടർന്ന് വിദ്യാർത്ഥികൾ പരാതിപറഞ്ഞതിനെത്തുടർന്ന് ചില അദ്ധ്യാപകരും പി. ടി. എ.യിലെ ചില അംഗങ്ങളും നടത്തിയ ഇടപെടലിൽ പ്രശ്നം രമ്യമായി തീരുമാനത്തിലെത്തുകയായിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ പരിഹരിച്ച് അവശ്യ ഫിറ്റിംഗ്സുകൾ നടത്തിയതിനു ശേഷമാണ് സൈക്കിൾ വിതരണം നടന്നത്.


ജില്ലയിലെ മറ്റു സ്കൂളുകളിൽ വളരെ നേരത്തേതന്നെ ജനപ്രതിധികളുടേയും സാംസ്കാരിക നായകന്മാരുടേയും സാന്നിദ്ധ്യത്തിൽ സൈക്കിൾ വിതരണം നടത്തിയപ്പോൾ ഇവിടെ മാത്രം വിതരണത്തിന് അലംഭാവം കാട്ടിയത് പ്രധാനാദ്ധ്യാപകന് അഴിമതി നടത്താനാണെന്ന രക്ഷകർത്താക്കളുടെ സംശയത്തിന് ബലം നൽകുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. സ്കൂളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും അക്കാഡമിക് പ്രവർത്തനങ്ങളും പി. ടി. എ. അംഗങ്ങൾ എല്ലാരും പലപ്പോഴും അറിയാറില്ല എന്നതും അത് സ്വകാര്യ ലാഭത്തിനു വേണ്ടി ഏതാനും പേരുടെ സ്വത്തുപോലെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതുമായ ആക്ഷേപങ്ങൾ നിലനിൽക്കുമ്പോഴും ഈ വർഷത്തെ അവസാന സ്കൂൾ ദിനത്തിലെങ്കിലും സൈക്കിൾ കിട്ടിയതിന്റെ ആവേശത്തിമിർപ്പിലാണ് വിദ്യാർത്ഥികൾ. ഈ വർഷം ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിലും അടുത്തവർഷമെങ്കിലും ഉപയോഗിക്കാനാവുമെന്നതിൽ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.

ഇന്നലത്തെ (13/3/12) പത്രങ്ങളിൽ മലപ്പുറം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വനിതാ വൈസ് പ്രസിഡന്റിന്റെ രാജിവാർത്ത ഉണ്ടായിരുന്നല്ലോ. ഇതിൽ മാധ്യമത്തിൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ നവാസിന്റെ പേരും പരാമർശിച്ചുകണ്ടു. അതുകൊണ്ടുതന്നെ നവാസ് എന്ന ആ വ്യക്തിയുടെ വിശദീകരണവും ആവശ്യമാണെന്നു തോന്നി. അതാണ് ചുവടെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഞാൻ നവാസ്.
പൂക്കോട്ടൂർ പഞ്ചായത്തിലെ വിവരാവകാശക്കൂട്ടായ്മയിലെ പ്രവർത്തകനാണ്. കേരളാ ലീഗൽ സർവ്വീസ് അതോറിറ്റിയിൽ പാരാ ലീഗൽ വോളന്റിയറുമാണ്. എസ്.ഡി.പി.ഐ പൂക്കോട്ടൂർ ഘടകത്തിലും പ്രവർത്തിക്കുന്നു.

പഞ്ചായത്തിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ഏതെങ്കിലും തരത്തിൽ ക്രമക്കേടുകൾ നടക്കുന്നെന്നു ബോധ്യപ്പെടുമ്പോൾ അതിനെക്കുറിച്ചുള്ള രേഖകൾ സംഘടിപ്പിച്ച് അനന്തരനടപടികൾക്കായി ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റായിരുന്ന വെട്ടശ്ശേരി മറിയുമ്മയുമായി വളരെ നല്ല ബന്ധം സൂക്ഷിച്ചുവരികയും പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു വരികയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അവരെ വിശ്വാസവുമായിരുന്നു.

ഒരു ദിവസം രാവിലെ ഏഴുമണിയോടെ പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെട്ടശ്ശേരി മറിയുമ്മ എന്നെ ഫോണിൽ വിളിച്ച് പൂക്കോട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിലെ മെമ്പറായ റസിയയുടെ പ്രായപൂർത്തിയാവാത്ത മകളുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്നും ഒരു ജനപ്രതിനിധിതന്നെ ഇങ്ങനെ നിയമ ലംഘനം നടത്തുന്നതു ശരിയല്ലെന്നും അതുകൊണ്ടുതന്നെ അതു തടയണമെന്നും ആവശ്യപ്പെട്ടു. ഇതിനുവേണ്ടി പത്രങ്ങളിൽ വാർത്ത കൊടുക്കണമെന്നും എന്നോട് ആവശ്യപ്പെട്ടു. മുസ്ലീംലീഗിന്റേതന്നെ പ്രതിനിധിയാണ് പ്രസ്തുത മെമ്പറെന്നും ആയതിനാൽ ലീഗു നേതൃത്വത്തിന് ഇടപെടാൻ ബുദ്ധിമുട്ടായതിനാൽ സാമൂഹ്യ പ്രവർത്തകനായ എന്നെ ആ ദൗത്യം ഏൽപ്പിയ്ക്കുകയാണെന്നും അവർ പറഞ്ഞു. റസിയയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോൾ സാമ്പത്തികമായി കുഴപ്പമില്ലെന്നും പ്രത്യേക നിർദ്ദേശമുണ്ടായിട്ടും ലീഗു നേതൃത്വത്തെ വെല്ലുവിളിച്ചാണ് അവർ ഈ വിവാഹത്തിന് തയ്യാറെടുക്കുന്നതെന്നും അതുകൊണ്ടാണ് എന്നെ ഇതു കൈകാര്യം ചെയ്യാൻ ഏൽപ്പിയ്ക്കുന്നതെന്നും പറഞ്ഞു. മറിയുമ്മയെ അറിയാമായിരുന്നതിനാലും അവരെ വിശ്വാസമുണ്ടായിരുന്നതിനാലും എനിക്ക് സംശയം തോന്നിയില്ല.

ഇതുമായി ബന്ധപ്പെട്ട നിയമ ഉപദേശങ്ങൾ റയിൽവേയിൽനിന്നു വിരമിച്ച ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടും എന്റെ സുഹൃത്തുമായ ഷെരീഫ് കൊട്ടാരക്കരയുമായി ബന്ധപ്പെട്ട് മറിയുമ്മയ്ക്ക് കോൾ കോൺഫറൻസിൽ നൽകിയിരുന്നു. പിറ്റേന്നു രാവിലേ റസിയയുടെ സാമ്പത്തിക അവസ്ഥയെപ്പറ്റി അന്വേഷിയ്ക്കാൻ ഞാനും എന്റെ സഹ രാഷ്ട്രീയപ്രവർത്തകരും നേരിട്ട് റസിയയുടെ വീട്ടിൽ പോകുകയും മറിയുമ്മ പറഞ്ഞ റസിയയുടെ സാമ്പത്തികാവസ്ഥ ശരിയല്ലെന്നു ബോധ്യപ്പെടുകയും ചെയ്തു. സാമ്പത്തികമായി ഒന്നുമില്ലാതിരുന്ന റസിയയുടെ നാലു പെണ്മക്കളിൽ മൂത്തയാളുടെ വിവാഹം തടസ്സപ്പെടുത്താനാണ് എന്നെ ഏൽപ്പിച്ചതെന്ന് ഞാനറിഞ്ഞു. ഞങ്ങൾപറഞ്ഞാണ് റസിയക്കെതിരേ മറിയുമ്മ കരുക്കൾ നീക്കുന്നവിവരം റസിയ ആദ്യമായി അറിയുന്നത്.

റസിയയുമായി ഏതോതരത്തിൽ മുൻവൈരാഗ്യമുള്ളതിനെ എതിർത്തു പകരം വീട്ടാൻ എന്നെ ഉപയോഗിച്ചാൽ ഒരു സാധു പെൺകുട്ടിയുടെ വിവാഹം തടസ്സപ്പെടുത്തി എന്ന കാരണത്താൽ നാട്ടുകാർ എന്നെ അപായപ്പെടുത്തുമെന്നും തൽഫലമായി പഞ്ചായത്തിലെ എന്റെ ഇടപെടൽകൂടി ഇല്ലാതായിക്കൊള്ളുമെന്നും മറിയുമ്മ മനസ്സിലാക്കിയാണ് എന്നെ പ്രസ്തുത ദൗത്യം ഏൽപ്പിച്ചതെന്ന് എനിക്കു ബോധ്യപ്പെട്ടു. അതിനു ശേഷം മറിയുമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം ഞാൻ റിക്കോർഡ് ചെയ്യുകയും ലീഗിലേതെന്നെ പ്രതിനിധികളെ ഏൽപ്പിക്കുകയിമായിരുന്നു. മറ്റു രാഷ്ട്രീയ കക്ഷികളോ ഞാൻ പ്രവർത്തിക്കുന്ന പാർട്ടിയോ ഈ വിഷയം കൈകാര്യം ചെയ്താൽ അതു കൂടുതൽ പ്രശ്നമാകുമെന്നു കരുതിയാണ് മുസ്ലീംലീഗിലെ പ്രതിനിധികൾക്കുതന്നെ വിവരങ്ങൾ കൈമാറിയത്. പ്രസ്തുത പ്രതിനിധികൾക്ക് മറിയുമ്മയുമായി ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുള്ളതായി എനിക്ക് അറിവില്ലായിരുന്നു. ഞാനറിയുന്ന പ്രതിധികളെന്ന നിലക്കുമാത്രമാണ് അവർക്ക് വിവരങ്ങൾ കൈമാറിയത്. അല്ലാതെ ഒരു ഗൂഢലക്ഷ്യവും ഇതിനു പിന്നിലില്ല.

ആസൂത്രിതമായി എന്നെക്കുടുക്കാൻ ഭരണസമിതിയും വൈസ്പ്രസിഡന്റും ചേർന്ന് നടത്തിയ ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെടാനും മറ്റാരെയെങ്കിലും ഏൽപ്പിച്ച് വിവാഹം തടസ്സം സൃഷ്ടിച്ചാൽ അത് എന്റെ മേൽ കെട്ടി വയ്ക്കുന്നത് ഒഴിവാക്കാനും വേണ്ടിമാത്രമാണ് ഞാൻ ഫോൺ റിക്കോർഡ് ചെയ്തത്. ആയതിനാൽ വെട്ടശ്ശേരി മറിയുമ്മ പൂക്കോട്ടൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റുസ്ഥാനവും പാർട്ടി അംഗത്വവും രാജിവയ്ക്കാനിടയായതിൽ അവർക്കും മുസ്ലീംലീഗിനും മാത്രമാണു പങ്കെന്നും എനിക്കോ എന്റെ പാർട്ടിക്കോ ഇതുമായി യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അറിയിക്കുന്നു.

വിശ്വസ്ഥതയോടെ,

നവാസ് എസ്
അറവങ്കര, പൂക്കോട്ടൂർ പി.ഒ.

വിവരാവകാശ നിയമത്തില്‍ അപേക്ഷകള്‍ ആവശ്യമെന്നോ അനാവശ്യമോ ആയി തരംതിരിക്കാറില്ല. ആദ്യമായാണ്‌ പ്രധാനമന്ത്രി തരംതിരിക്കലിനെ പിന്താങ്ങുന്നത്. ഇനിമുതല്‍ കൂടുതല്‍ അപേക്ഷകള്‍ നല്‍കുന്നവരെ അനാവശ്യ അപേക്ഷകന്‍ എന്ന് മുദ്രകുത്താന്‍ സാധ്യതയുണ്ട്.

http://pib.nic.in/newsite/erelease.aspx?relid=0

Prime Minister’s Address at the 6th Annual Convention of Information Commissioners
The Prime Minister, Dr. Manmohan Singh, addressed the 6th Annual Convention of Information Commissioners in New Delhi today. The following is the text of the Prime Minister’s address:

“Let me begin by saying that yours is a very important conference. The Right to Information is now about six years old. I am sure we are all agreed that empowering our citizens with this right was a huge step forward in the direction of curbing corruption and improving process of governance. There are issues which directly affect the life of every citizen of our country. Therefore, as you evaluate past experience in the implementation of the Right to Information Act and deliberate upon ways and means - how to make it more effective, you will be contributing to efforts for improving the quality of life of the common man in our country. Not only this, this convention is taking place at a time when there is a vigorous ongoing debate on the issues of corruption and governance. It is my fondest hope that your discussions will contribute meaningfully to this debate. Let me also say that I am very happy to be amidst you today on this very important occasion.

I had the opportunity to address the third annual convention of Information Commissioners in November 2008. I had then stated, that there were indications that the benefits of the Right to Information had, in fact, starting reaching the common citizens. I had also said that one could discern at that time a gradual but steady process of building a more accountable, more transparent and citizen-friendly government. Three more years have passed since I made those observations and I can say with confidence that the Right to Information Act is now being more extensively and effectively used to bring into public gaze many areas of the work of public authorities which would otherwise remain hidden from public gaze. I think in these three years we have travelled further down the path of ensuring transparency and accountability in our administration. The power and the usefulness of the Right to Information Act are being felt more fully today than ever before. And this is all to the good.

We wish to build upon these achievements. Our government stands committed to a comprehensive agenda of legal, executive and technology initiatives to curb corruption and improve governance and we consider the Right to Information to be a powerful tool to enable us to move in that direction. We wish to make the Right to Information an even more effective instrument for ensuring transparency and accountability in administration. I would like to mention here our initiative to enact a legislation for the protection of Whistleblowers which would further strengthen the Right to Information. We expect this law to be enacted in the next few months and it would, among other things, help in prevention of violence against those who seek to expose wrongdoings in our public administration.

Even as we recognize and celebrate the efficacy and the effectiveness of the Right to Information Act, we must take a critical look at it. There are concerns that need to be discussed and addressed honestly. I had mentioned last time the need to strike a balance between the need for disclosure of information and the limited time and resources available with the public authorities. A situation in which a public authority is flooded with requests for information having no bearing on public interest is something not desirable. We must, therefore, pool all our wisdom, our knowledge, and our experience to come to a conclusion on how to deal with vexatious demands for information, without at the same time hindering the flow of information to those whose demands genuinely serve public interest. Another concern that has been raised is that the Right to Information could end up discouraging honest, well meaning public servants from giving full expression to their views. I think we need to remember here that a point of view brought under public scrutiny and discussion in an isolated manner may sometimes present a distorted or incomplete picture of what really happened in the processes of making the final decisions. The Right to Information should not adversely affect the deliberative processes in the government. We must also take a critical look at the exemption clauses in the Right to Information Act to determine whether they serve the larger good and whether a change is needed in them. I am happy that there is a special focus in your conference on the exemption clauses of the Act and I would urge all of you to come up with concrete suggestions in this area. There are also issues of privacy. The Act does have provisions to deal with privacy issues but there are certain grey areas that require further debate.

The Right to Information enables access to information even from a private party that comes under a regulatory framework. This assumes an added significance in the context of an increasing number of projects being taken up in the Public Private Partnership mode. I understand that your conference is being attended by experts from trade and industry bodies such as the FICCI, CII and the ASSOCHAM. I hope the discussions would also cover the commitment and the responsibility of the private sector companies for dissemination of certain basic information relating to their operations.

I understand that the demand for information under the Right to Information Act has grown significantly year after year in the last six years. It is a matter of considerable satisfaction for us that the rejection of the requested information has shown a consistently decreasing trend, from 7.2% in 2007-08 to 6.4% in 2009-10 and 5.2% in 2010-11. A decreasing trend is also evident in the percentage of requests in which appeals and complaints are filed with the Commission. The Commission, through its decisions from time to time, has laid down principles for disclosure of various classes of information which were not considered fit for disclosure thus far. All this indicates that public authorities today are more open and more sensitive to concerns voiced in the Act, and they are better prepared to respond to citizens` request for information. This is a matter of considerable satisfaction to all of us.

The number of appeals / complaints before the Commission, however, is still very large. This is indicative of the scope for further enhancement of the quantum as well as quality of voluntary disclosure. Public Authorities in our country have still a long way to go in making proactive disclosures of information that is not covered by the exemption provisions of the Right to Information Act. They must endeavor to voluntarily put information in the public domain without waiting for applications from information seekers. If this is done, a lot of time will be saved both for public authorities as well as for citizens. I am told that the Department of Personnel & Training will organize a series of workshops on the subject in the month of November 2011 for the Central Public Information Officers of all the Ministries and public authorities of the Government of India. These workshops will provide a forum for public authorities to learn from the experience of others. I am happy to know that the Central Information Commission has also offered to participate in these workshops.

A major challenge for public authorities in our country lies in the area of `Information Housekeeping`. With the improvement in data management practices through computerization of records and work flows, the time may not be far when citizens may locate on their own, the status of their requests in the work flow artery of public authorities. The RTI Act itself mandates such Disclosure and Record Management. The National e-governance Plan, I hope, would go a long way in promoting the use of information and communication technologies in facilitating access to information.

I expect the 6th Convention of the Information Commissioners to give us a holistic assessment of the ground situation in regard to the implementation of the RTI Act. I look forward to your suggestions to deal with the difficulties in the effective implementation of the Act. The Chief Information Commissioner has raised certain issues, and I hope that my colleague Mr Narayanasamy has taken note of that. I sincerely hope that we can respond constructively to the various suggestions that have been voiced. Let me conclude that the assessment of our achievements and the suggestions for improvement would go a long way in empowering our citizens in a more real sense of the term. With these words, I wish your conference all success. I wish you very productive discussions over the next two days. I wish you all the very best in your efforts to improve upon the Right to Information Act and its application.”

(emphases added)

within hours, Ambika Sony responded in contrary.

http://www.doolnews.com/ambika-sonis-comment-on-right-to-information-act128.html

ഭരണനിര്‍വഹണത്തിനു തടസ്സമായാല്‍ വിവരാവകാശ നിയമം പുനരവലോകനം ചെയ്യും: അംബികാ സോണി
ന്യൂദല്‍ഹി: ഭരണനിര്‍വഹണത്തിനു തടസ്സമായാല്‍ വിവരാവകാശ നിയമം പുനരവലോകനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അംബികാ സോണി. വിവരാവകാശ നിയമം സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച ആയുധങ്ങളിലൊന്നാണ്. ഈ നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭരണനിര്‍വഹണത്തിലേക്കു നുഴഞ്ഞുകയറുകയെന്ന ലക്ഷ്യത്തോടെ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ സൂക്ഷിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസ്താവന കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണെന്നും അംബികാ സോണി വ്യക്തമാക്കി.

സര്‍ക്കാര്‍ വകുപ്പുകളിലെ രേഖകള്‍ ആവശ്യപ്പെടാന്‍ പൊതുജനങ്ങള്‍ക്കു അവകാശം നല്‍കുന്ന വിവരാവകാശ നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഏതു നീക്കത്തെയും എതിര്‍ക്കുമെന്നും വിവരാവകാശ നിയമം ഒരു ശക്തമായ ആയുധമാണെന്ന് തനിക്കു ബോധ്യപ്പെട്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.


Harish V

ലോകത്ത് ആകെ നടക്കുന്ന റോഡപകടങ്ങളിൽ നാൽപ്പതു ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് ഇന്ത്യയിൽ മാത്രം റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം 1,18,000 കവിയും. ഇത് ഔദ്യോഗിക രേഖയനുസരിച്ചുള്ള കണക്കാണ്. അനൗദ്യോഗിക കണക്കനുസരിച്ച് എണ്ണം ഇനിയും ഭീകരമാവും. ഇതനുസരിച്ച് ശ്രദ്ധിച്ചാൽ ലോകത്തിൽ ആകെ നടക്കുന്ന റോഡപകട മരണങ്ങളിൽ പകുതിയോളം ഇന്ത്യയിലാണ് നടക്കുന്നതെന്നു കാണാം.

ഗതാഗത നിയമങ്ങൾ ലേണിംഗ് ടെസ്റ്റുവേണ്ടിയുള്ളതാക്കിയൊതുക്കി ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾ പൊതുനിരത്തുകളിലേയ്കിറക്കുമ്പോൾ അവരുടെ അശ്രദ്ധമായ ഡ്രൈവിംഗ് വിളയാട്ടത്തിന് മരണവർത്താനത്തിൽ ഒന്നാംപ്രതിസ്ഥാനം ചാർത്തിക്കൊടുക്കേണ്ടിവരുന്നു. റോഡിന്റെ നിർമ്മാണപ്പിഴവ്, വാഹനപ്പെരുപ്പം, പെരുകുന്ന ജനസംഖ്യാനിരക്ക് മുതലായവയ്ക്ക് തുടർസ്ഥാനങ്ങളേ കൽപ്പിക്കാനാവുന്നുള്ളൂ. ഇന്ത്യയിൽ അപകടങ്ങളുടെ നിരക്ക് മുമ്പ് നഗര പ്രദേശങ്ങളീലാണ് കൂടുതൽ കണ്ടിരുന്നതെങ്കിലും ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും ഗണ്യമായ വർദ്ധനവു രേഖപ്പെടുത്തിക്കാണുന്നുണ്ട്. അപകടങ്ങളുടെ എണ്ണത്തിൽ ഓരോവർഷം കഴിയുമ്പോഴും കാര്യമായ വർദ്ധന ഉണ്ടാവുന്നില്ലങ്കിലും മരണനിരക്കിൽ ഭീമമായ വർദ്ധനവ് ഓരോ വർഷവും രേഖപ്പെടുത്തുന്നുണ്ട്.

മുന്നിലുള്ള വാഹനത്തെ അശ്രദ്ധമായി മറികടക്കുമ്പോഴുണ്ടാവുന്ന അപകടങ്ങൾ നമ്മുടെ റോഡുകളിൽ വിലപ്പെട്ട ജീവൻ നഷടപ്പെടുത്തലിനു പലവുരു പ്രധാന കാരണമാവുമ്പോഴും കേവലം ഒന്നോരണ്ടോ മിനിട്ടു ലാഭിക്കാനുള്ള മരണപ്പാച്ചിലിനു കുറവു കാണുന്നില്ല. ഇവിടെ ജീവന്റെ വിലയെക്കുറിച്ചുള്ള ചിന്തകൾ മന:പൂർവ്വം മറക്കുന്നുവെന്നുവേണം കരുതാൻ. വാഹനാപകട മരണനിരക്ക് അതിവേഗം വളരുന്ന സംസ്ഥാനമായി കേരളം മാറുന്നത് ഇനിയും നാം ഗൗരവത്തിൽ കണ്ടിട്ടില്ലെന്നു തോന്നുന്നു. ഒന്നാം സ്ഥാനമുറപ്പിക്കാനെന്നവണ്ണമാണ് അപകടനിരക്ക് അനുദിനം കൂടുന്നത്. 2009 വർഷത്തിൽ മാത്രം കേരളത്തിൽ മൂവായിരത്തി നാനൂറോളം പേർ വിവിധ റോഡപകടങ്ങളിൽ മരണമടഞ്ഞിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ മാത്രം 400 മരണങ്ങളാണ് ആ വർഷം റിപ്പോർട്ടുചെയ്യപ്പെട്ടത്. 2010 വർഷത്തിലാകട്ടെ കേരളത്തിലാകമാനം 3950 പേരാണ് വിവിധ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടത്. 2008-11 കാലയളവിൽ 13080 വിലപ്പെട്ട ജീവനുകൾ നമ്മുടെ പൊതു നിരത്തുകളിൽ പൊലിഞ്ഞപ്പോൾ 140803 പേർക്ക് പ്രസ്തുത അപകടങ്ങളിൽ സാരമായി പരിക്കേറ്റു.

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാത്തത് മരണനിരക്ക് കൂടാൻ പ്രധാനമായും കാരണമായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ പിന്നീട് നിയമക്കുരുക്കുകളിൽ അകപ്പെടുമെന്ന ഒരു ബോധം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാതെ മാറിനിൽക്കാൻ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നുണ്ട്. ഗതാഗതനിയമങ്ങൾ ലേണിംഗ്ടെസ്റ്റിനു മാത്രമുള്ളതല്ലെന്നു മനസ്സിലാക്കി ഡ്രൈവു ചെയ്യുകയും അപകടത്തിൽപ്പെടുന്നവരെ യഥാസമയം ആശുപത്രിയിലെത്തിക്കുകയും ചെയ്താൽത്തന്നെ മരണനിരക്കിന് ഗണ്യമായ കുറവുണ്ടാകും.









സാമൂഹ്യസേവനരംഗത്ത് ഏറ്റവും ത്വരിതവേഗതയിൽ നടക്കേണ്ട പ്രവർത്തനങ്ങളായ റോഡപകടക്കേസുകളിൽ ജനങ്ങൾക്കുള്ള കാഴ്ച്ചപ്പാട് മാറേണ്ടകാലം അതിക്രമിച്ചിട്ടുണ്ട്. ആരും എപ്പോഴും ചെന്നെത്താവുന്ന ഈ പ്രതിസന്ധിയിൽ സഹജീവികളെ സേവിക്കാൻ മടികാണിക്കുന്നത് ബുദ്ധിയാണെന്നു തോന്നുന്നില്ല. ഇവിടെയാണ് റോഡപകടങ്ങളിൽപ്പെട്ടവർക്ക് എല്ലാ സഹായവും ത്വരിതവേഗതയിൽ ചെയ്യാനും അവരുടെ ജീവനെ കാക്കാനും മതിയായ സംരക്ഷണം കൊടുക്കാനും ഉതകുംവിധത്തിൽ പ്രവർത്തിയ്ക്കുന്ന "റാഫി"ന്റെ പ്രവർത്തനങ്ങളെ നാം കാണേണ്ടവിധം കാണേണ്ടത്. കഴിഞ്ഞ വർഷം 32 രാജ്യങ്ങളിൽ റാഫ് പദ്ധതി നടപ്പായിരുന്നെങ്കിൽ ഈ വർഷം ഇന്ത്യക്കു പുറമേ അറബ്, ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലടക്കം 49 രാജ്യങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ റാഫിനു കഴിഞ്ഞിട്ടുണ്ട്. ലോകവ്യാപകമായി സ്തുത്യർഹമായ സേവനം കാഴ്‌ചവയ്ക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിയ്ക്കുകയും ആവശ്യമായ പരിശീലനം നൽകുകയുമൊക്കെ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന "റാഫി"ന്റെ പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിലും തുടങ്ങാൻ സാധിച്ചതിൽ നമുക്ക് അഭിമാനിക്കാം. റാഫിന്റെ സേവനമനസ്സിന്റെ ഉടമകളായി നമുക്ക് ഓരോരുത്തർക്കും മാറാം.

സേവനം യഥാസമയം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴയും നടപടിയും

തിരുവനന്തപുരം: വിവരാവകാശ നിയമ മാതൃകയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സേവനാവകാശ നിയമത്തില്‍ സര്‍ക്കാര്‍ സേവനം യഥാസമയം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴയും അച്ചടക്ക നടപടിയും ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സേവനം പൗരന്റെ അവകാശമാക്കുന്ന ഈ നിയമം സിവില്‍ സര്‍വീസിന്റെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതുന്നത്. സേവനാവകാശ നിയമത്തിന്റെ കരടിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിവരുന്നു.

മഹാരാഷ്ട്രയില്‍ സേവനാവകാശ നിയമം കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും നിയമത്തിന്റെ കരടിന് രൂപം നല്‍കുന്നത്. തുടര്‍ന്ന് സര്‍വീസ് സംഘടനകളുമായും മറ്റും ചര്‍ച്ച നടത്തി ബില്‍ നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഓരോ സേവനവും നല്‍കുന്നതിന് കൃത്യമായ സമയപരിധി നേരത്തെ നിശ്ചയിക്കും. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷകന് സേവനം നല്‍കണമെന്നാണ് നിയമത്തിലൂടെ വ്യവസ്ഥ ചെയ്യുക. ആദ്യ അപ്പീല്‍ ഓഫീസര്‍, രണ്ടാം അപ്പലേറ്റ് അതോറിറ്റി, അതിനുമുകളില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വീഴ്ച വന്നാല്‍ പരിശോധിക്കാന്‍ ത്രിതല സംവിധാനമുണ്ടാകും. നിശ്ചിത സമയത്തിനുള്ളില്‍ സേവനം നല്‍കിയില്ലെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് 500 മുതല്‍ 5000 രൂപ വരെ പിഴ ശിക്ഷ വിധിക്കാം. മതിയായ കാരണങ്ങളില്ലാതെ സേവനം നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍ താമസിക്കുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം പിഴ ഈടാക്കും. പരമാവധി 5000 രൂപയായിരിക്കും ശിക്ഷ. കൂടാതെ മനപ്പൂര്‍വമായി വരുത്തുന്ന വീഴ്ചകള്‍ക്ക് അച്ചടക്ക നടപടിയും നേരിടേണ്ടിവരും.

അപേക്ഷ നല്‍കുന്ന അന്നുമുതലാണ് തീയതി കണക്കാക്കുക. അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ അതിനുള്ള രസീത് നല്‍കണം. സേവനം ലഭിച്ചില്ലെങ്കില്‍ ആദ്യ അപ്പീല്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്. 30 ദിവസത്തിനകം പരാതി നല്‍കണം. പരാതി ശരിയെന്ന് കണ്ടാല്‍ സേവനം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപ്പീല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കാം. ആദ്യ അപ്പീല്‍ ഓഫീസര്‍ പരാതി നിരസിച്ചാല്‍ രണ്ടാം അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീല്‍ നല്‍കാം. സേവനം നിഷേധിച്ചെന്ന് അതോറിറ്റിക്ക് ബോധ്യമായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനൊപ്പം ആദ്യം അപ്പീല്‍ പരിഗണിച്ച ഓഫീസറെയും ശിക്ഷിക്കാം. 500 മുതല്‍ 5000 രൂപവരെയാണ് അപ്പീല്‍ ഓഫീസര്‍ക്കുമുള്ള ശിക്ഷ.

ഉദ്യോഗസ്ഥനും ആദ്യ അപ്പീല്‍ ഓഫീസര്‍ക്കും ശിക്ഷ നല്‍കും മുമ്പ് അവരുടെ ഭാഗം കേള്‍ക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.അപ്പലേറ്റ് അതോറിറ്റിക്ക് അപേക്ഷ നല്‍കേണ്ടത് 60 ദിവസങ്ങള്‍ക്കുള്ളിലാണ്. ആദ്യ അപ്പീല്‍ ഓഫീസര്‍ക്കും അപ്പലേറ്റ് അതോറിറ്റിക്കും രേഖകള്‍ പരിശോധിക്കുന്നതിനും മറ്റും സിവില്‍ കോടതിയുടെ അധികാരം ഉണ്ടായിരിക്കും. അപ്പലേറ്റ് അതോറിറ്റി നിര്‍ദേശിക്കുന്ന ശിക്ഷയെക്കുറിച്ച് ആദ്യ അപ്പീല്‍ ഓഫീസര്‍, സേവനം നല്‍കാന്‍ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് പരാതിയുണ്ടെങ്കില്‍ ത്രിതല സംവിധാനത്തിന്റെ മുകള്‍തട്ടിലായി സര്‍ക്കാര്‍ നിയമിക്കുന്ന ഓഫീസര്‍ക്ക് പരാതി നല്‍കാം. ഇദ്ദേഹത്തിന്റെ തീര്‍പ്പ് അന്തിമമായിരിക്കും.

നിയമത്തിന്റെ കരട് ഇതാണെങ്കിലും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളിലൂടെ കൂടുതല്‍ ബലപ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉദാസീനതമൂലം പൊതുജനങ്ങള്‍ക്ക് അവരുടെ സേവനം യഥാസമയം ലഭിക്കുന്നില്ലെന്നതും ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങുന്നുവെന്നതുമാണ് സിവില്‍ സര്‍വീസിനെക്കുറിച്ചുള്ള പ്രധാന പരാതി. വിവരാവകാശ നിയമം ഒരു പരിധി വരെ സുതാര്യത കൊണ്ടുവന്നെങ്കിലും കാലതാമസത്തിന് ഇത് പരിഹാരമായിരുന്നില്ല. സേവനാവകാശ നിയമം ചുവപ്പുനാടയുടെ കുരുക്ക് ഒരു പരിധിവരെയെങ്കിലും അഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അനീഷ് ജേക്കബ്‌


ഈ കൂട്ടായ്മയുടെ സംഘാടനത്തില്‍ പ്രധാന സഹായിയായി ഈമെയില്‍ കൂട്ടായ്മയിലൂടെ പ്രവര്‍ത്തിച്ചിരുന്ന നമ്മുടെ പ്രിയപ്പെട്ട എന്‍ പി 09/01/2011ന് ഹൃദയ സംബന്ധമായ അസുഖം മൂലം നിര്യാതനായി.

അങ്കിള്‍ എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകളില്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. 1986 –ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ശ്രീ കെ.ജി നാരായണന്‍ നായരും ചേര്‍ന്നാണ് ആദ്യമായി മലയാളം കമ്പ്യൂട്ടറിലെത്തിച്ചത്. ചന്ദ്രികയാണു ഭാര്യ. മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസിക്കുന്നു. മകന്‍ യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസിക്കുന്നു .

39 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നാലു വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ Internal Audit Board (currently RIAB)ല്‍ അതിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഏഴുവര്‍ഷക്കാലം അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ സര്‍ക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും [Finance and Appropriation accounts] നിര്‍മ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാന മൂന്നു വര്‍ഷം വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും ജോലിചെയ്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകള്‍ പരിശോധിക്കുവാനന്‍ യോഗ്യതയുള്ളയാളായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത് വിവരാവകാശ മനുഷ്യാവകാശ കൂട്ടായ്മ ആദരാഞ്ജലി അര്‍പ്പിക്കുന്നു

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ നിയമമായ വിവരാവകാശ നിയമത്തിന്റെ കഴുത്തറത്ത് കൊല്ലാന്‍ അതിന്റെ കരട് തയ്യാറാക്കുമ്പോള്‍ തന്നെ ശ്രമം തുടങ്ങിയതാണ്. അഴിമതിക്കാരുടെ ഉറക്കം കെടുത്തുന്ന,ഭരണസംവിധാനത്തെ എറ്റവും സുതാര്യ മാക്കുന്ന ഈ നിയമത്തിന്റെ സദ്ഫലങ്ങള്‍ അഞ്ചുവര്‍ഷം കൊണ്ടു തന്നെ ജനങ്ങള്‍ക്ക് അനുഭവവേദ്യമായിട്ടുണ്ട്.അതിന്റെ ശക്തി ഭരണാധികാരികളെ വിറപ്പിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെയാണു, നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്താനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ചട്ടങ്ങളുടെ കരട് വിവരാവകാശ നിയമത്തിന്റെ നട്ടെല്ലു തന്നെ ഒടിക്കുന്നത്.

പത്ത് രൂപയടച്ച് ഏതൊരു പൌരനും ഏതു രേഖയും വിവരങ്ങളും ആവശ്യപെടാമെന്നാണു നിയമവ്യവസ്ഥ.രാജ്യത്തിന്റെ സുരക്ഷയേയും മറ്റും സംബന്ധിച്ച പരിമിതമായ ചില നിയന്ത്രണങ്ങള്‍ മാത്രമേ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളൂ.അതിനാലാണു വിവരാവകാശ നിയമം ഓരോ പൌരനേയും ഒരേസമയം എം.എല്‍.എയും എം.പിയുമാക്കി മാറ്റിയത് എന്ന് പറയുന്നത്.പഞ്ചായത്ത് തലം മുതല്‍ രാഷ്ട്രപതിഭവന്‍ വരെയുള്ള ഏതുകാര്യങ്ങളും,സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കുവരെ ലഭ്യമാക്കിയ ഈ നിയമം ഇന്ത്യന്‍ ജനാധിപത്യത്തെ അതിശക്തമാക്കി.ഇപ്പോള്‍ അഴിമതിയോ,സ്വജനപക്ഷപാതമോ നടത്തുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും,തങ്ങള്‍ എപ്പോഴും ആയിരക്കണക്കിനു ജാഗരൂകരായ പൌരരുടെ ദൃഷ്ടിപഥത്തിനുള്ളിലാണെന്ന് ഉള്‍ക്കിടിലത്തോടെ ഓര്‍ക്കും. ഇന്നല്ലെങ്കില്‍ നാളെ ആരെങ്കിലുമൊരാള്‍ പത്ത് രൂപ അടച്ച് ഈ രഹസ്യങ്ങള്‍ തുറന്നുകാട്ടുമെന്ന് അവര്‍ക്കറിയാം. ഫയലിന്മേല്‍ അടയിരിക്കുന്നവരുടെ ശീലങ്ങള്‍ മാറുകയാണിപ്പോള്‍. “എവിടെ എന്റെ അപേക്ഷ?” എന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം രേഖകള്‍ തിരക്കി നിസ്വനായ ഒരാള്‍ നാളെ പടികടന്നെത്തുമെന്ന അറിവ് ,ചുവപ്പുനാടക്കാരെപ്പോലും വേട്ടയാടുന്നു. അഴിമതിയില്‍ ലോകത്ത് ഒന്നാം നിരയില്‍ത്തന്നെ സ്ഥാനമുണ്ട് ഇന്ത്യയ്ക്ക് .പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടു തന്നെ ആ കസേരയ്ക്ക് ഇളക്കം തട്ടുന്നതായി സൂചനകള്‍ വന്നു കഴിഞ്ഞു. അടുത്തിടെ മഹാരാഷ്ട്രാമുഖ്യമന്ത്രിയുടേയും ടെലികോം മന്ത്രിയുടേയുമൊക്കെ കസേരകള്‍ തെറുപ്പിച്ചതും,കര്‍ണ്ണാടകത്തില്‍ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചതുമായ അഴിമതിരേഖകള്‍ പുറത്ത് കൊണ്ടുവരുന്നതില്‍ വിവരാവകാശനിയമം വലിയപങ്കു വഹിച്ചിട്ടുണ്ട്. ഇനിയും എത്രയോ തലകള്‍ ഉരുളാനിരിക്കുന്നു.എത്രയോ രാജാക്കന്മാര്‍ നഗ്നരാണെന്ന് ജനം വിളിച്ചുകൂവാനിരിക്കുന്നു!

വിവരാവകാശനിയമം നിലവില്‍ വന്നതോടെ ഔദ്യോഗികരഹസ്യനിയമം അപ്രസക്തമായിത്തീര്‍ന്നു.ഫയല്‍ നോട്ടുകളും ,ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ പോലും ഇപ്പോള്‍ രഹസ്യരേഖകളല്ല.ഉദ്യോഗസ്ഥതലത്തില്‍ നിയമം ദുര്‍ബലപ്പെടുത്താനുള്ള ആദ്യ നീക്കം ഡല്‍ഹിയില്‍ നടത്തിയവര്‍ ഈ വ്യവസ്ഥകള്‍ നിയമത്തില്‍ നിന്ന് എടുത്തുകളയാന്‍ സമ്മര്‍ദ്ദം ചെലുത്തി.പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ഇതിനെ അനുകൂലിച്ചെങ്കിലും സോണിയാഗാന്ധിയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആ നീക്കം പരാജയപ്പെട്ടു.

പക്ഷേ,നിയമത്തിന്റെ അന്തസത്തയ്ക്ക് എതിരായ ഒട്ടേറെ ചട്ടങ്ങളും,കേന്ദ്ര-സംസ്ഥാന വിവരാവകാശകമ്മീഷനുകളുടെ ഉത്തരവുകളും വ്യാഖ്യാനങ്ങളും അടുത്തിടെ ഉണ്ടായി.“എന്തുകൊണ്ട്” എന്ന ചോദ്യത്തിനു ഉത്തരം നല്‍കേണ്ടെന്ന തീരുമാനം,സത്യത്തില്‍ വിവരാവകാശ നിയമത്തിന്റെ മുനതന്നെ ഒടിച്ചുകളഞ്ഞിരിക്കുകയാണ്. ഒരു അഴിമതി നടത്തുമ്പോള്‍ ഒരു നിയമം മറികടക്കുമ്പോള്‍ ഒരു ഫയല്‍ പൂഴ്ത്തിവെക്കുമ്പോള്‍ ഇപ്പോള്‍ ഒരാള്‍ക്കും “എന്തു കൊണ്ട് ഇങ്ങനെ ചെയ്തു? എന്താണു കാരണം?” എന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ച് ചെല്ലാന്‍ കഴിയില്ല. ഇത് നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് ഉറപ്പ്.ഉദാഹരണത്തിനു, നിങ്ങളുടെ ഒരു അപേക്ഷ ,കൈക്കൂലി കൊടുക്കാത്തതിനാല്‍ പഞ്ചായത്ത് ഓഫീസിലെ ഗുമസ്ഥന്‍ പൂഴ്‌ത്തി വെച്ചിരിക്കുന്നു. മുമ്പ് പത്ത് രൂപ അടച്ച് വിവരാവകാശ നിയമപ്രകാരാം ഒരു കത്ത് നല്‍കേണ്ട താമസമേ ഉണ്ടയിരുന്നുള്ളൂ,ചുവപ്പുനാടക്കുള്ളില്‍ ഉറക്കിക്കിടത്തിയിരുന്ന ആ ഫയലിനു മിന്നല്‍ വേഗം കിട്ടാന്‍. “എന്തുകൊണ്ടു തീരുമാനമെടുക്കുന്നില്ല?”,“എന്തുകൊണ്ടു മറ്റെയാള്‍ക്ക് ആ ആനുകൂല്യം കൊടുത്തു?”എന്ന് ചോദിച്ചാല്‍ നിയമപ്രകാരം കാരണങ്ങള്‍ വ്യക്തമാക്കാന്‍ ബാദ്ധ്യതയില്ല എന്ന ഉത്തരമാകും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസല്‍ ഇപ്പോള്‍ നല്‍കുക. ഇത് നിയമത്തെ ഭാവിയില്‍ തമാ‍ശയാക്കി മാറ്റിയേക്കും. “അപേക്ഷ കിട്ടിയോ?”എന്ന് തിരക്കിയാല്‍ “കിട്ടിയിട്ട് പത്ത് വര്‍ഷമായി” എന്നും “അതിന്മേല്‍ നടപടി സ്വീകരിക്കാത്തത് എന്ത്?” എന്ന് ചോദിച്ചാല്‍ “നിയമപ്രകാരം അതിന്റെ കാരണം വ്യക്തമാക്കാന്‍ പറ്റില്ല” എന്നുമായിരിക്കും നിങ്ങള്‍ക്ക് കിട്ടുന്ന മറുപടി. ഇതുകൊണ്ടു എന്ത് പ്രയോജനം?

അടുത്തിടെ നിയമത്തെ മറികടക്കാനായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ചില ചെപ്പടി വിദ്യകളുണ്ടു. ലഭ്യമായ വിവരങ്ങളും രേഖകളും നല്‍കിയാല്‍ മതി എന്നാണു വ്യവസ്ഥ.ഒരാള്‍ അപേക്ഷ നല്‍കി എന്നതുകൊണ്ടു മാത്രം വിവരങ്ങള്‍ ‘ജനറേറ്റ്”ചെയ്തു നല്‍കേണ്ട എന്ന നിര്‍ദ്ദേശത്തിന്റെ മറവില്‍ “വിവരങ്ങള്‍ ലഭ്യമല്ല” എന്ന് ഉത്തരം നല്‍കി കൈകഴുകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്നു. വിവരങ്ങള്‍ നല്‍കുന്നത് വളരെ ചെലവേറിയതും ഓഫീസിന്റെ സാധാരണപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതുമാണെങ്കില്‍, അപേക്ഷകനു താല്പര്യമുണ്ടെങ്കില്‍ അവ നേരിട്ട് ചെന്നു പരിശോധിക്കാന്‍ അവസരം നല്‍കണമെന്നാണു ചട്ടം. അതിന്റെ മറവില്‍ ഏതു വിവരം ആവശ്യപ്പെട്ടാലും, “ഓഫീസില്‍ വന്ന് താങ്കള്‍ക്ക് പരിശോധിക്കാം” എന്ന് മറുപടി അയച്ച് കൈകഴുകുന്നവരുമുണ്ട്. ഉത്തരം ഓഫീസില്‍ വന്ന് വാങ്ങിക്കൊണ്ടു പോകണമെന്ന് ശഠിക്കുന്ന മറ്റൊരു വിഭാഗവുമുണ്ടു.ഉന്നതാധികാരിക്ക് ഒന്നാം അപ്പീല്‍ നല്‍കുകയോ കമ്മീഷനെ സമീപിക്കുകയോ ആണു ഇത് തടയിടാനുള്ള ഏകമാര്‍ഗ്ഗം. പക്ഷേ, ഒരു ശതമാനം പേര്‍ പോലും അപ്പീലുമായി പോകില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ മനസിലാക്കിയ ഉദ്യോഗസ്ഥലോബിയാണു നിയമത്തെ ഇങ്ങനെ നോക്കുകുത്തിയാക്കുന്നത്.ഒന്നാം അപ്പീലില്‍ തീര്‍പ്പ് കല്‍‌പ്പിക്കുന്നതിനു കാലപരിധിയുണ്ടെങ്കിലും അപ്പോഴേക്കും മാസങ്ങള്‍ വൈകും. സംസ്ഥാന-കേന്ദ്ര കമ്മീഷനുകളില്‍ അപ്പീലുമായി എത്തുന്നവര്‍ അത്യപൂര്‍വ്വം. അതിന്റെ നൂലാമാലകള്‍ തന്നെ കാരണം. മിക്കവാറും അതിണു ഒരു വക്കീലിന്റെ സേവനം ആവശ്യമായി വരും.അപ്പീല്‍ നല്‍കിയാലോ? തീരുമാനമെടുക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ അത് വര്‍ഷങ്ങളോളം നീണ്ടു പോകാം. അതിനു ആരു തുനിയും?

വിവരാവകാശ നിയമത്തിന്റെ ആത്മാവ് തന്നെ നശിപ്പിക്കുന്ന ഈ പോരായ്മകള്‍ പരിഹരിച്ച് അതിനെ അതിശക്തമാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനു പകരം നിയമത്തെ തന്നെ അർത്ഥശൂന്യമാക്കുന്ന ഭേദഗതികളാണു കരട്ചട്ടങ്ങളില്‍ ഉള്ളത്.ഒരു വിഷയത്തെ കുറിച്ച് മാത്രമേ ചോദിക്കാന്‍ പാടുള്ളൂ എന്നും ,ഒരു അപേക്ഷയില്‍ 250 വാക്കുകളില്‍ കൂടാന്‍ പാടില്ല എന്നും പറയുന്നു. ഇപ്പോള്‍ ഒരു അപേക്ഷയില്‍ എത്ര ആയിരം ചോദ്യം വേണമെങ്കിലും ചോദിക്കാം.നിയമം ദുരുപയോഗം ചെയ്യുന്നവര്‍ ആയിരക്കണക്കിനു ചോദ്യങ്ങ ചോദിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തന്നെ തടസ്സപ്പെടുത്തുന്ന പ്രവണതയുണ്ട്. ഇതിനു തടയിടേണ്ടത് ആവശ്യം തന്നെ. അതുകൊണ്ടു ചോദ്യങ്ങളുടെ എണ്ണം അഞ്ചോ പത്തോ ആയി നിജപ്പെടുത്താം. പക്ഷേ ഒരു അപേക്ഷയില്‍ ഒരു വിഷയം മാത്രമേ പാടുള്ളുവെന്ന് നിഷ്കര്‍ഷിച്ചാല്‍ അത് വിവരങ്ങള്‍ നിഷേധിക്കപ്പെടുന്നതിനു ഇടയാക്കും.സര്‍ക്കാരിന്റെ പ്രവര്‍ത്തനം എണ്ണമറ്റ വകുപ്പുകളും സ്ഥാപനങ്ങളുമയി ബന്ധപ്പെട്ടതാകയാലും,ഒന്നിലധികം വിഭാഗങ്ങളിലൂടെ കടന്നു പോകുന്നതാണു സാധാരണ ഫയലുകള്‍ പോലും എന്നതിനാലും ഈ ചട്ടം ഒട്ടും പ്രായോഗികമല്ല. ഏതു വിധേനയും നിയമത്തെ ദുര്‍ബലപ്പെടുത്തുവാന്‍ സത്യപ്രതിജ്ഞയെടുത്തിരിക്കുന്ന അഴിമതിവീരരായ ഉദ്യോഗസ്ഥര്‍ ഈ ചട്ടമുപയോഗിച്ച് നിയമത്തെ കുഴിച്ച്മൂടുക തന്നെ ചെയ്യും.

അതിനെക്കാള്‍ പ്രതിലോമകരമാണു, വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉണ്ടാകുന്ന ചെലവു കൂടി അപേക്ഷകരില്‍ നിന്ന് ഈടാക്കണമെന്ന നിര്‍ദ്ദേശം. വിവരാവകാശ നിയപ്രകാരം നല്‍കിയ അപേക്ഷക്ക് ഉത്തരം നല്‍കാന്‍ ഫയലുകള്‍ തിരഞ്ഞതിനു ഗുമസ്ഥനും പ്യൂണിനും ഓവര്‍ടൈം നല്‍കിയ വകയിലും അന്നേദിവസം അവര്‍ക്ക് ചായയും കാപ്പിയും ഊണും മറ്റും നല്‍കിയ വകയിലും, ഓഫീസ് അധികസമയം പ്രവര്‍ത്തിപ്പിച്ചതുമൂലം അധിക വൈദ്യുതി ചെലവായ വകയിലുമൊക്കെ വലിയൊരു ബില്‍ തുക എഴുതി അത് അപേക്ഷകരില്‍ നിന്ന് വസൂലാക്കാന്‍ ഇനി എന്തെളുപ്പം! വിവരം തിരക്കുന്ന ഓഫിസിന്റെ നിലവാരം കൂടുന്നതനുസരിച്ച് ഇനി വിവരം കിട്ടാനുള്ള ബില്ലിന്റെ സ്റ്റാറ്റസും ഉയരും. കേന്ദ്ര -സംസ്ഥാന സെക്രട്ടേറിയറ്റുകളിലും പാര്‍ലമെന്റില്‍ നിന്നും, നമ്മുടെ എം. എല്‍ എയും എം. പിയും എത്ര രൂപ യാത്രപ്പടി വാങ്ങിയെന്നോ, കഴിഞ്ഞ വര്‍ഷം എത്രപ്രാവശ്യം വാ തുറന്നുവെന്നോ ചോദിച്ച് വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ നല്‍കിയാല്‍ ഇനി എന്തുണ്ടാകും? കൊടി വെച്ച ഉന്നത് ഉദ്യോഗസ്ഥരുടെ പക്കലുള്ളതാണു ഈ വിവരങ്ങള്‍. അവര്‍ക്ക് കൃത്യാന്തരബാഹുല്യം കാരണം അവധി ദിവസങ്ങലില്‍ പറന്ന് വന്ന് വിവരങ്ങള്‍ തെരഞ്ഞുപിടിച്ച് നല്‍കേണ്ടിവരും.അതിനുള്ള വിമാനക്കൂലി കൂടി, ബത്ത, സ്പെഷ്യല്‍ പേ തുടങ്ങിയവയടക്കം, വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ ചെലവായ തുക ചിലപ്പോള്‍ ലക്ഷങ്ങള്‍ വന്നേക്കാം. അതിന്റെ ബില്‍ കണക്കു കൂട്ടി മുന്‍‌കൂര്‍ പണം അടക്കാനുള്ള ഇണ്ടാസായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക!

വിവരാവകാശ നിയമത്തെ എങ്ങനെയും കെട്ടുകെട്ടിക്കണമെന്നു തീരുമനിച്ചുറപ്പിച്ചവരുടെ ദുഷ്ടബുദ്ധി, ഈ കരട് തയ്യാറാക്കുന്നതില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതിനു മറ്റൊരു ദൃഷ്ടാന്തം കൂടിയുണ്ട്. അപേക്ഷകന്‍ മരിച്ചാല്‍ അപേക്ഷയിന്മേല്‍ തുടര്‍നടപടി വേണ്ടെന്ന നിര്‍ദ്ദേശമാണത്. ഇപ്പോള്‍ത്തന്നെ പത്തോളം വിവരാവകാശപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. അവരെ സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനു മുന്‍‌കൈയെടുത്ത സര്‍ക്കാര്‍ തന്നെ ഇത്തരമൊരു വ്യവസ്ഥ നിയമത്തിന്റെ ചട്ടത്തില്‍ തിരുകികയറ്റുന്നതിന്റെ യുക്തി മനസിലാകുന്നില്ല.അപകടകരമായ വിവരങ്ങള്‍ തിരക്കി അപേക്ഷ നല്‍കുന്ന വിവരാവകാശ ആക്ടിവിസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ ഇനി എന്തെളുപ്പം; ആളെ തീര്‍ത്തേക്കുക. അധോലോകത്തെ ഇതില്‍പ്പരം സന്തോഷിപ്പിക്കുവതെന്ത്?

അപ്പീലുകളിന്മേല്‍ പ്രാഥമിക വാദം കേട്ട് മാത്രമേ അവ സ്വീകരിക്കേണ്ടതുള്ളുവെന്നതാണു മറ്റൊരു നിര്‍ദ്ദേശം. അത് ഇനിയും കാലതാമസമുണ്ടാക്കുന്ന പ്രക്രിയയാക്കും. വിവരാവകാശ നിയമം സാധാരണക്കാരുടെ കൈയ്യില്‍ നിന്ന് വക്കീലന്മാരുടെ കൈകളിലേക്ക് പോകും. ഉപഭോക്തൃസംരക്ഷണ നിയമം കാലക്രമത്തില്‍ വക്കീലന്മാര്‍ക്ക് പുതിയ തൊഴില്‍ സാദ്ധ്യതകള്‍ തുറന്നു നല്‍കിയതു പോലെ വിവരാവകാശ നിയമവും അവര്‍ക്കൊരു വരുമാനമാര്‍ഗ്ഗമാകും.വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനുള്ള,തികച്ചും ദുഷ്ടലാക്കോടെയുള്ള, ഒട്ടും സദുദ്ദേശ്യപരമല്ലാത്ത നീക്കമാണു ഈ ചട്ടഭേദഗതിയിലുള്ളത്. ഇത് ജനാധിപത്യത്തിന്റേയും സുതാര്യതയുടേയും അന്തകരെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂ.

അരുത് കാട്ടാളരേ,വിവരാവകാശ നിയമത്തെ കൊല്ലരുത്...

(ബ്ലോഗര്‍ ഡി. പ്രദീപ് കുമാറിനോടു കടപ്പാട്)


വിവരാവകാശ നിയമത്തിന്റെ ഫലപ്രദമായ വിനിയോഗത്തിന് ന്യൂഡല്‍ഹിയിലെ പബ്ലിക് കോസ് റിസര്‍ച്ച് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ് ഔട്ട്‌ലുക്ക് വാരിക റിപ്പോര്‍ട്ടര്‍ സൈകര്‍ ദത്തക്ക് ലഭിച്ചു. ബസുമതി അരിക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധം മറികടന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ സ്വകാര്യ കമ്പനികള്‍ നടത്തിവന്ന പകല്‍ക്കൊള്ള പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളാണ് പുരസ്കാരത്തിനു പരിഗണിച്ചത്. കയറ്റുമതി നിരോധന നിയമത്തില്‍ നിന്ന് ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു നല്‍കിയ ഇളവ് ഉപയോഗപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ മറവില്‍ നടന്ന അരി കയറ്റുമതിയിലൂടെ 2500 കോടിയുടെ നഷ്ടമെങ്കിലും സംഭവിച്ചതായാണു കണ്ടെത്തല്‍.

വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി അഴിമതി പുറത്തു കൊണ്ടൂവരാന്‍ ശ്രമിച്ച അഞ്ച് സാധാരണക്കാരും പുരസ്കാരങ്ങള്‍ നല്‍കും. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അശോക് കാംതെയുടെ ഭാര്യ വിനീത കാംതെ (മഹാരാഷ്ട്ര), അത്താര്‍ ശംസി (ഉത്തര്‍ പ്രദേശ്), മനോജ് കുമാര്‍ കര്‍വര്‍സ (ഹരിയാന), രമേശ് കുമാര്‍ വര്‍മ്മ (ഹരിയാന), രാജന്‍ സാവ്‌ലോ ഗാതെ (ഗോവ) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. വിവരാവകാശ നിയമ പോരാട്ടത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ഉദ്യോഗസ്ഥനുള്ള അവാര്‍ഡ് ബിലാസ്‌പൂര്‍ ബി. ഡി.ഒ. പ്രദീപ് കുമാറിനു നല്‍കും.

ഇതിനു പുറമേ വിവരാവകശത്തിനു വേണ്ടി സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കൊല്ലപ്പെട്ട രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തുപേരുടെ ബന്ധുക്കളെ ആദരിക്കാനും തീരുമാനിച്ചു. അമിത് ജത്‌വ (ഗുജറാത്ത്), ദത്ത പാട്ടീല്‍ (മഹാരാഷ്ട്ര), വിത്താല്‍ സിഥെ (മഹാരാഷ്ട്ര), സോള രംഗറാവു (ആന്ധ്രപ്രദേശ്), ശശിധര്‍ മിശ്ര (ബീഹാര്‍), വിഷ്‌റാം ലക്ഷ്മണ്‍ (ദിജരാത്ത്), സതീഷ് ഷെട്ടി (മഹാരാഷ്ട്ര), ലളിത് കുമാര്‍ ഹെത (ഝാ‍ര്‍ക്കണ്ഡ്), കമേശ്വര്‍ യാദവ് (ഝാര്‍ക്കണ്ഡ്) എന്നീ ആര്‍ ടി ഐ ആക്ടിവിസ്ടുകളാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നാരായണ മൂര്‍ത്തി, മധു ത്രെഹാന്‍, എഫ്. എസ്. നരിമാന്‍, ജെ. എം ലിങ്‌ദോ, സഞ്ജയ് ഗുപ്ത, ജസ്റ്റിസ് ജെ. എസ്. വര്‍മ്മ എന്നിവര്‍ പങ്കെടുത്തു. ഉന്നതങ്ങളിലെ അഴിമതി തടയാന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടാവേണ്ടതുണ്ടെന്ന് ജൂറി നിര്‍ദ്ദേശിച്ചു.


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.